"മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്"

Wednesday, April 27, 2005

പുഴയും മരിക്കുമ്പോള്‍....

കത്തുന്ന വേനലില്‍ ഉള്ളും പുറവും ഒന്ന് കുളിര്‍പ്പിക്കാനായ് ഞാന്‍ പുഴയെതേടിച്ചെന്നു.
അപ്പോള്‍ പുഴപറഞ്ഞു: " വൃത്തിക്കെട്ടവനെ , കുളിച്ചു ശുന്ധമായിട്ടു വാ ..... "

അതുകേട്ടു കുളിക്കടവില്‍ വിഴുപ്പലക്കുന്ന മണ്ണാത്തിപെണ്ണുങ്ങള്‍ കളിയാക്കി ചിരിച്ചു
.അവരുടെ 'വിയര്‍ക്കുന്ന' നഗ്നത കൊത്തിവലിക്കുവാന്‍ പുഴയില്‍
ചൂണ്ടയിട്ടിരിക്കുന്ന ചെറുക്കന്മാര്‍ ആര്‍ത്തു കൂവിവിളിച്ചു.....

കാട്ടരുവിയില്‍ മുങ്ങികുളിച്ച ബാല്യം ഓര്‍ത്തുകൊണ്ടു ഞാന്‍
തിരിഞ്ഞു നടന്നു .
കുനിഞ്ഞ ശിരസ്സില്‍ ഉദിച്ച ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചില്ല।

കവിളിലെ ജലകണങ്ങള്‍ വിയര്‍പ്പുതുള്ളികളായി ഞാന്‍ കരുതി।

അരുവി പുഴയാകുമ്പോള്‍ ഇങ്ങിനെ ആയിരിക്കും വിധി.

No comments: